2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
നേര്‍ത്തും പേര്‍ത്തും
ശമാനാഗ്നികളില്‍ ഊറും
ജ്വാലകള്‍ കത്തിയെരിച്ചും
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
വിശപ്പ്‌ മാറ്റാന്‍
വിധി നല്കാത്തൊരു
വയറിനെ നോക്കി
കന്യാസ്ത്രീത്വം
പിച്ചി ചീന്തി
ഉടലിലണിഞ്ഞൊരു
കൊന്തകള്‍  നോക്കി..
സ്നേഹ ജിഹാദിന്‍
പത്തികള്‍ ചീറ്റിയടിച്ച
കിടാങ്ങളെ നോക്കി
സന്യാസത്തിന്‍ കാപട്യക്കുട
ചൂടി നടക്കും മുനികളെ  നോക്കി
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
ഇരുള് നിറഞ്ഞ മണല്‍ക്കാടുകളില്‍
ഇരുട്ട് വറ്റിയ മദ്യക്കുപ്പിയില്‍
നിശ്വാസത്തിന്‍ കനല്‍ ചൂടെറ്റൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
മതമില്ലിവിടെ ജാതിയുമില്ലൊരു
നിറ ഭേദത്തിന്‍ വിത്തുകളില്ല...
വിയര്‍പ്പു തുള്ളികള്‍
മതിഭ്രമമേറ്റു വിശപ്പ്‌ കാണാ
കുന്നുകള്‍ തേടി
ഒരു ചാണ്‍ കയറില്‍ ജീവനൊടുക്കിയ
കര്‍ഷക പ്രേതം ഈരടി മൂളി
പിച്ചക്കാശിനു വിറ്റു
തുലച്ചോരു പെണ് മാനത്തിന്‍
നില വിളി കേട്ടൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
ദാരിദ്ര്യത്തിനു രേഖ
വരച്ചൊരു
ധാരാളിയുടെ ഉടലിനെ
നോക്കി ഒരു പച്ചക്കുതിര
ചിലയ്ക്കുന്നു..
നിശ്ശബ്ദ ലോകം കേള്‍ക്കാനായി 
പച്ചച്ചിറകുകള്‍ കൂട്ടിയടിച്ചൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ