2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു ഭ്രൂണത്തിന്‍ വേദന...

ഒരു ബീജത്തിന്റെ വിളിപ്പാടകലെ,
ഏതോ സ്നേഹ നിമിഷത്തില്‍,
എന്നമ്മ തന്‍ ഉദരത്തില്‍,
ഒരു ചെറു ജീവനായ് പിറന്നു ഞാന്‍!
മുള പൊട്ടിയ കൈ കാലുകളില്‍ ,
എന്നമ്മ തന്‍ ഗര്‍ഭ പാത്രത്തെ,
പ്പതിയെ തലോടി ഞാന്‍ !
ഉറങ്ങട്ടെ ഞാന്‍ അല്‍പ നേരം ,
ഈ നനുത്ത വെന്‍ മെത്തയില്‍,
എന്നമ്മ തന്‍ മാതൃത്വത്തില്‍!
വളര്‍ന്നു പോകുന്നു ഞാന്‍
ഓരോ നാളിലും സബ്ദങ്ങള്‍,നാദങ്ങള്‍
തിരിച്ചരിന്ജീടുന്നു ഞാന്‍..
വെളിയെ വന്നെന്നമ്മ തന്‍
മുലപ്പാലുന്നുവാന്‍ ഒരു നേര്‍ത്ത
മോഹമെന്‍ ,പിഞ്ചു
ഹൃദയത്തില്‍ തുടിച്ചുവോ..?
പുറത്തു കേള്‍ക്കുന്നു കോലാഹലം
അതെന്നച്ഛ്നാണെന്നറിയുന്നു ഞാന്‍ !
തിടുക്കമായെന്‍ അച്ഛനെ ഒരു നോക്കു കാണുവാന്‍,
തിടുക്കം കൂട്ടാതെ പതുക്കെ പിറക്കണം !
ആശുപത്രി വരാന്തയിലാണമ്മ ,
എന്നെയും പേറിക്കൊന്ടെന്തോ നിനയ്ക്കുന്നു..
നേര്‍ത്ത രശ്മികള്‍ പതിപ്പിച്ചാരോ
കണ്ടെത്തി ഞാനൊരു പെന്കുഞ്ഞെന്നു!
കേള്‍ക്കുന്നു നെടുവീര്‍പ്പുകള്‍!
നീളുന്നു കൊടിലുകള്‍ !
കൊത്തി വലിക്കുന്നു കഴുകന്മാര്‍,
എന്‍ പിഞ്ചു പൊക്കിള്‍ കൊടിയെ..
വേര്‍പെട്ടു പോവുന്നു ഞാന്‍
എന്നമ്മയില്‍ നിന്നും !
പിടയുന്നു എന്‍ ഹൃദയം ,
കൊടിലുകള്‍ തന്‍ അമര്‍ഷാഗ്നിയില്‍!
ഉടയുന്നു തരളമാം പിഞ്ചു
കൈകളും കാല്‍കളും!
വേദനിക്കുന്നമ്മേ എന്‍ ഹൃദയം
വിലപിച്ചു..!
നോവിക്കല്ലേ ഞാന്‍ പിറന്നെന്ന
കുറ്റത്തിനായ് ...!
ജീവിച്ചിടട്ടെ ഞാനും ആ
വെളിച്ചത്തിന്‍ ലോകത്തിലായ്...!
പെണ്ണായ് ഞാന്‍ പിറന്നതെന്‍ കുറ്റമാണോ ?
എന്നമ്മയും ഒരു സ്ത്രീ തന്നെയല്ലേ..?
എന്നച്ഛനും പിറന്നതൊരു
ഗര്‍ഭ പാത്രത്തില്‍ തന്നെയല്ലേ..?
കേട്ടില്ലാരുമെന്‍ രോദനം
കേള്‍വി ശക്തി നശിച്ചോരീ സമൂഹത്തില്‍ !
ചിറകു കരിഞ്ഞൊരു ഈയാം
പാറ്റയായ് പറക്കട്ടെ ..!
പിറവിയെ ശപിച്ചു കൊണ്ട്
അകലട്ടെ എന്‍ ജന്മവും !
പെണ്ണായ് പിറക്കാതിരിക്കട്ടെ
ഇനിയൊരു കാലവും







2011, ജൂലൈ 15, വെള്ളിയാഴ്‌ച

അഭിസാരിക...!

 അഭിസാരിക..അവളെ എല്ലാവരും വിളിച്ചത് അങ്ങനെയാണ്..ഓര്‍മകളില്‍ നിന്നും നഷ്ടപ്പെട്ട ബാല്യം...പ്രേമവും കാമവും എന്തെന്നറിയുന്നതിനു മുന്‍പേ ജ്യേഷ്ഠ  സഹോദരന്റെ ക്രൂരമായ  ദൌര്‍ബല്യങ്ങള്‍ക്ക് ഇരയായവള്‍...വേദനയില്‍ വിങ്ങുന്ന മനസ്സുമായി വീടിന്റെ അകത്തളങ്ങളില്‍ കരഞ്ഞു തീരുമ്പോഴും ഒന്നും അറിയാതെ പരസ്പരം വഴക്കിടാന്‍ മാത്രം ഒന്നിക്കുന്ന അച്ഛനും അമ്മയോടും ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല...വിദ്യാലയ ജീവിതം പൂര്‍ത്തിയാക്കിയ ഉടനെ തങ്ങളുടെ തിരക്കുകളില്‍ നിന്നും അവളെ ഒഴിവാക്കാന്‍ വേണ്ടിയോ അതോ ഡോക്ടര്‍മാരായ തങ്ങളുടെ അഭിമാനം മറ്റുള്ളവര്‍ക്ക് മുന്നില്‍ നില നിര്‍ത്താന്‍ വേണ്ടിയോ എന്നറിയില്ല അവര്‍ നല്ലൊരു തുക ചിലവാക്കി അവളെ ഉപരി പഠനത്തിനു അയച്ചു... സ്നേഹത്തിനും സംരക്ഷണത്തിനും വേണ്ടി ദാഹിച്ച അവള്‍ ഒരു ഫിനിക്സ്പക്ഷിയെപ്പോലെ അവളുടെ കലാലയ ജീവിതത്തില്‍ പാരിപ്പറക്കാന്‍ ആഗ്രഹിച്ചു...അവിടെ വച്ചാണ് അവള്‍ അയാളെ കണ്ടുമുട്ടിയത്...തന്റെ വേദനകളും സ്വപ്നങ്ങളും പങ്കു വയ്ക്കാന്‍ എത്തിയ പുതിയ കൂട്ടുകാരന്‍...അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറിയെങ്കിലും അറിയാതെ എപ്പോഴോ അവള്‍ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഒടുവില്‍ അവധിക്കാലം വന്നു..അച്ഛനെയും അമ്മയെയും കാണാന്‍ കൊതിച്ചെത്തിയ അവളെ വീട്ടില്‍ വരവേറ്റത് മധ്യവയസ്കയായ അമ്മയുടെ പുതിയ പ്രണയ ബന്ധമായിരുന്നു...യാദ്രിശ്ചികമായാണ് അമ്മയുടെ മൊബൈലില്‍ അടിക്കടി വന്നു കൊണ്ടിരുന്ന സന്ദേസങ്ങള്‍ അവള്‍ വായിക്കാന്‍ ഇടയായത്...ആരെയാണ് കുറ്റപെടുതെണ്ടത് എന്ന് അവള്‍ക്കു അറിയില്ലായിരുന്നു..കലഹിക്കനായി മാത്രം വീട്ടില്‍ വരുന്ന അച്ഛനെയോ അതോ ഒറ്റപ്പെടലുകളില്‍ നിന്നും മറ്റൊരു തണല്‍ തേടിയ അമ്മയെയോ..?നിസ്സബ്ദയായി പിന്നീടുള്ള ഓരോ അവധി ദിനങ്ങളും അവള്‍ തള്ളി നീക്കി...ഒടുവില്‍ കലാലയത്തില്‍ പ്രതീക്ഷയോടെ തിരിച്ചെത്തിയ അവള്‍ അറിഞ്ഞു തനിക്കു തണലാകും എന്ന് കരുതിയ കൂട്ടുകാരന്റെ അനവധി പ്രണയ ബന്ധങ്ങളിലെ ഒരാള്‍ മാത്രമാണ് താന്‍ എന്ന സത്യവും...!
            ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരു ഭ്രാന്തി ആയി മാറിയിരുന്നെങ്കില്‍ താന്‍ എന്ന്  അവള്‍ ആഗ്രഹിച്ചു..ഉറക്കം വരാത്ത രാത്രികളില്‍ അവളുടെ എങ്ങലുകള്‍ ആരും കാണാതെ കണ്ണുനീര്‍ തുള്ളികളായ് ഊര്‍ന്നിറങ്ങി...തനിക്കീ ജന്മം കൊടുത്ത ഈസ്വരനെപ്പോലും അവള്‍ ചില നിമിഷങ്ങളില്‍ വെറുത്തു പോയി...
             പക്ഷെ ആരും അവളെ തിരിച്ചറിഞ്ഞില്ല ..മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ നോവിന്റെ പാഴ്ഭാണ്ടം ഉയര്‍ത്തി അപഹാസ്യയാവാന്‍  അവള്‍ ആഗ്രഹിച്ചില്ല... ഉള്ളില്‍ ആരുമറിയാതെ  ഉരുകിതീരുംപോഴും അവള്‍ വിളര്‍ത്ത ചിരിയുമായ് സമൂഹത്തെ വരവേറ്റു..അവസാനം ചുവന്ന തെരുവിലേക്ക് ആരൊക്കെയോ കൊത്തിക്കീറിയ   തന്റെ ജീവിതം സമര്‍പ്പിക്കുമ്പോഴും അവള്‍ക്കു പശ്ചാതാപമോ പാപഭാരമോ തോന്നിയില്ല...ആരോടൊക്കെയോ ഉള്ള പ്രതികാരം സ്വന്തം ജീവിതം കൊണ്ട് വരച്ചു തീര്‍ക്കുകയായിരുന്നു അവള്‍...അവള്‍ ചെയ്തത് തെറ്റോ ശരിയോ??ഉത്തരമില്ലാത്ത ഈ ചോദ്യം എന്നും അവള്‍ക്കു മുന്നില്‍ തന്റെ വികൃതമായ ചിരിയുമായി നിന്നു...ഒടുവില്‍ ഒരഗ്നി നാളമായ് മേഘങ്ങളിലേക്ക് പറന്നുയരുംപോഴും അവളുടെ ആത്മാവ് മന്ത്രിച്ചത് ഒന്ന് മാത്രം ഇനിയെങ്കിലും ഒരു മനുക്ഷ്യനായ് പിറക്കാതിരുന്നെങ്കില്‍...  

2011, ജൂലൈ 4, തിങ്കളാഴ്‌ച

ഇങ്ങനെയും ഒരു ബാല്യം...



ഏതോ മഴയില്‍ അടര്‍ന്നു വീണ
ചെമ്പക പൂവിന്റെ ഇതളുകള്‍...
മഴ അവശേഷിപ്പിച്ച ജല കണികകള്‍...
ഇതൊന്നും കാണാന്‍ സമയമില്ലാതെ,
മഴമാപിനിയുടെ മുന്നില്‍
കുത്തിയിരിക്കുകയായിരുന്നു അവള്‍...
വാക്കുകള്‍ തിന്നു തിന്നു തടിച്ച സരീരവുമായി,
പുസ്തകങ്ങള്‍ അവളെ നോക്കി പല്ലിളിച്ചു...
ഒരു കടലാസ് തോണി സ്വപ്നങ്ങളില്‍,
പതിയെ തുഴഞ്ഞിരങ്ങാന്‍ തുടങ്ങുമ്പോഴാണ്,
ഗണിതത്തിന്റെ ചുരല്പ്പഴന്ഗലുമായി,
അയാള്‍ വന്നു കേറിയത്...
ഹരണവും ഗുണിതവുമായി ഒരുവിധം,
മല്ലിട്ട് തീര്‍ത്തപ്പോഴേക്കും,
മഴ അതിന്റെ പാട്ടിനു പോയി...
ഇറവെള്ളം കാത്തു കാത്തിരുന്ന്,
വിരസത ശ്വാസം മുട്ടിയപ്പോള്‍,
കടലാസ് തോണി ചവറ്റു കുട്ടയിലേക്ക്,
അമ്മയുടെ ചൂലിന്‍ തുമ്പിനൊപ്പം ഒളിച്ചോടി...
നിറങ്ങളില്ലാത്ത ലോകത്ത്,
പാഠ പുസ്തകങ്ങളിലെവിടെയോ,
അവള്‍ വീണ്ടും വായിച്ചു തുടങ്ങി 
നഷ്ടപ്പെട്ട ബാല്യത്തിന്റെ കഥ,
സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
എന്നതറിയാതെ.. !!!!!!!!