2013, ജൂൺ 18, ചൊവ്വാഴ്ച

കടൽ

കരഞ്ഞു കലങ്ങി  കലങ്ങി
തിരയടി ച്ചു യരുമ്പോൾ
കടലേ നീ ഒരു സുന്ദരിയാണെന്ന്
ചിലപ്പോഴൊക്കെ എനിക്ക്
തോന്നാറുണ്ട്
ഇന്നലെ മഴ വീണ്ടുമെന്റെ
ബാല്കണിയിൽ ചിനുങ്ങിയപ്പോൾ
ഞാനോര്ത്തു ഈ ലോകം
മുഴുവൻ ഒരു കടലും
ഞാനതിലെ കുഞ്ഞു
നത്തൊലിയുമായെങ്കിലെന്ന്
എങ്കിൽ നീന്തി നീന്തി
അക്കരെ തേടി എനിക്കെന്റെ
അമ്മ മടിത്തട്ടിൽ
ഉറങ്ങാമായിരുന്നു
ആരും കാണാതെ
ഈ മോണിട്ടറി നുള്ളിൽ
നുഴഞ്ഞു കയറി
ലോകം മുഴുവൻ
ഈ ഇടി  മിന്നലൊന്നു
കാര്ന്നു തിന്നെങ്കിൽ
ഈ യാന്ത്രികതയിൽ നിന്നും
 എന്നെ പൊട്ടി ച്ചെറിഞ്ഞു
കടലേ  ഞാൻ നിന്നിൽ ലയിച്ചേനെ
 ഒഴുകി ഒഴുകി
 എന്റെ മഴക്കാലങ്ങളെ
ഓടിട്ട ആ പഴയ
ഓർമകളിൽ ചെന്ന് ചേര്ക്കൂ
പുൽക്കൊടി ത്തുമ്പിലെ
നേർത്ത മഞ്ഞു തുള്ളിയെ
വീണ്ടുമെന്റെ
കണ്ണിലുറ്റിക്കാൻ തിരികെ
തരൂ ....
ഓല മേഞ്ഞ വിദ്യാലയ
വീചികളിൽ
നനഞ്ഞൊലിച്ചിരിക്കാൻ
എനിക്കിനിയും ഇടം തരൂ
അതല്ലെങ്കിൽ നിന്റെ
തിരയിളക്കത്തിൽ
ഈ മഴക്കാലത്തെ
നുണഞ്ഞു നുണഞൊ ന്ന്
ഇല്ലാതാവാനെങ്കിലും എന്റെ
കടലേ നീയെന്നെ
കൂട്ടു വിളിക്കൂ

നിശ്ശബ്ദത

നിശ്ശബ്ദതകളെ എനിക്കിഷ് ടമാണ് 
നിനക്കും എനിക്കും ഇടയിലെ  
ശ്വാസ ഗതികളിൽ 
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച 
നിശ്ശബ്ദതകൾ 
ഒരു വേലിയേറ്റം 
പോലെ നിന്റെ 
സമ ചതുരങ്ങളിൽ നിന്നും 
കോണ് നഷ്ടപ്പെട്ട 
ത്രികോണ മായി 
നിന്റെ ഇഷ്ടങ്ങളുടെ 
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ  
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം 
കാരണം നീ എന്റെ 
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്‌