2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒസ്യത്ത്...

ചില നേരമ്പോക്കുകളിൽ
കൊഴിച്ചിട്ട ഓർമകളിൽ
നിന്നും ഇന്നലെ ഒരു ചെമ്പകം
അടര്ന്നു വീണു
ദലങ്ങളിൽ വിരലുകളമർത്തി
വിഷാദം കാറ്റ് കടന്നു പോയി ....
മുരിക്കിൻ പൂവിൽ
വിരുന്നു വന്ന മരണം
കാകൻ കണ്ണുകളിൽ ഒളിഞ്ഞു നോക്കി
ഒലിച്ചിറങ്ങുന്ന ശല്ക്കങ്ങളിൽ
മരണം ഒസ്യത്ത് എഴുതി
വീണു കിടന്ന പൊടി മണ്ണിൽ പാതി
നിന്നെ വളര്ത്തി  വിരിയിച്ച
ചെമ്പക മരത്തിന്...
നിന്റെ പാതി മിഴിയടഞ്ഞ
പ്രണയം നിന്നെ
അകലങ്ങളിലേക്ക്
വഴി തെളിച്ച കാറ്റിന്..
നീ കാത്തു സൂക്ഷിച്ച
ഓർമ്മകൾ അയല്പക്കത്ത്
പൂക്കാനിരിക്കുന്ന ഗുൽമോഹറിന്
നിന്റെ സ്വപ്‌നങ്ങൾ പോലും
നിനക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും...
ഇനിയും പാതി കരിഞ്ഞ
ഇതളുകളിൽ നീ ഉറ്റു
നോക്കുന്നതെന്തിന് ചെമ്പകപ്പൂവെ ? 

ബാക്കിയായവ...


ഒരു സ്വപ്നമുണ്ട്
കനലുകളിൽ വെന്തെരിഞ്ഞു
ചിറകടർന്നു  കിടക്കുന്നു
ഒരു മോഹമുണ്ട്
നിസ്സംഗ മായ് മൌനത്തെ തേടുന്നു
ഇടറി വീണ ഓർമകളിൽ
പഴയൊരു പ്രണയമുണ്ട്
പേമാരിയായ് പെയ്തു തോരുന്നു
ഇരുളും വിഷാദവും
ഇണ സര്പ്പമായ്
എന്നെ ചുറ്റി വരിയുന്നു
ഏകാന്തത....!!!!!
കാലം ചിലപ്പോൾ
അങ്ങനെയാണ് ,
വലിയൊരു പ്രളയത്തെ
ഒരു തുള്ളി കണ്ണു നീര് തുള്ളിയി ലൊതുക്കും
മറ്റു ചിലപ്പോൾ
മൌനമായ് ഇട നെഞ്ചു പിളര്ത്തും
മൃതം ഓര്മ്മകളെ
വലിച്ചെറിഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇനിയും ചില
കൊഴിഞ്ഞ തൂവലുകൾ
മാത്രം ബാക്കി
കൂടെ ഞാനും....

2013, ജൂലൈ 28, ഞായറാഴ്‌ച

ചിലപ്പോൾ ഞാൻ ഇങ്ങനെയാണ്

നിന്റെ പകലുകളുടെ
വറുതിക ളിൽ കൊഴിഞ്ഞു
പോയത് എന്റെ രാത്രികളാണ്
ഞാൻ വിഷാദവും
നീ എന്നെ മൂടുന്ന ശ്വാസ
കമ്പളവുമായി
മാറിയപ്പോൾ
ഉരുകി ഉരുകി നിന്നിൽ ലാവയായി
ഒഴുകി അടര്ന്നതാണ് ഞാൻ
എന്റെ ചൂടി ൽ
നഷ്ടപ്പെട്ട കാല മണ്ഡലങ്ങളെയോർത്ത്
നീ വിതുമ്പുന്നത്
കാണാനാ ണെ നിക്കിഷ്ടം
എന്റെ നഷ്ടപ്പെട്ട  ഓർമകളെ
സ്വപ്നങ്ങളെ എനിക്ക്
മടക്കി നല്കുക
ഞാൻ ഞാനായി
എന്റെ ഇഷ്ടങ്ങളിലേക്കൊതുങ്ങട്ടെ
എനിക്കും നിനക്കുമിടയിലെ
ഈ വൃത്തികെട്ട
ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്
ഇനിയെങ്കിലും എന്നെ
സ്വതന്ത്രയാക്കുക .....


2013, ജൂലൈ 10, ബുധനാഴ്‌ച

ജല്പനങ്ങൾ

ഇറയത്ത്‌ ഉണക്കാനിട്ട
ഓർമ്മകൾ ഇന്നലെ
മഴവെള്ളം തട്ടി നനഞ്ഞു...
ഞാൻ ഞാനല്ലാതെ
നീ മാത്രമായി
മഴയായി ഒഴുകി
നിന്റെ വിഷാദങ്ങ ളിൽ
വീഴ്ന്നുറങ്ങിയതുകൊണ്ടാവാം
ഈ മഴ എനിക്കന്യമല്ലാതിരുന്നത്
പ്രണയമാണ് നീ
ചിലപ്പോൾ പരിഭവവും
എങ്കിലും എനിക്ക് നഷ്ടപ്പെട്ടതെന്തോ
ഞാൻ നിന്നിൽ
തിരഞ്ഞു നടക്കാറുണ്ടോ ?
അത് പ്രണയവും പരിഭവവുമല്ല
ഒരു പക്ഷെ അതെന്നെ തന്നെ
ആയിരിക്കാം
നിന്റെ വേരുടലുകൾ
എന്നിൽ തീര്ത്ത
മഴപ്പാടുകളെ ആയിരിക്കാം...
മഴ എന്റെ  ശ്വാസമായി
നിന്നെ തേടി
ജനാലയ്ക്കരികിൽ
കാത്തു നില്പ്പുണ്ട്
വെറുതെ പുറത്തിറങ്ങി
ഒന്നു നനഞ്ഞു കുതിർന്നു വരൂ
ഇനി വരാൻ കാത്തിരിക്കുന്നത്
ചിലപ്പോൾ  വരണ്ട ശ്വാസത്തിന്റെ
വേനലായിരിക്കാം 

2013, ജൂൺ 18, ചൊവ്വാഴ്ച

കടൽ

കരഞ്ഞു കലങ്ങി  കലങ്ങി
തിരയടി ച്ചു യരുമ്പോൾ
കടലേ നീ ഒരു സുന്ദരിയാണെന്ന്
ചിലപ്പോഴൊക്കെ എനിക്ക്
തോന്നാറുണ്ട്
ഇന്നലെ മഴ വീണ്ടുമെന്റെ
ബാല്കണിയിൽ ചിനുങ്ങിയപ്പോൾ
ഞാനോര്ത്തു ഈ ലോകം
മുഴുവൻ ഒരു കടലും
ഞാനതിലെ കുഞ്ഞു
നത്തൊലിയുമായെങ്കിലെന്ന്
എങ്കിൽ നീന്തി നീന്തി
അക്കരെ തേടി എനിക്കെന്റെ
അമ്മ മടിത്തട്ടിൽ
ഉറങ്ങാമായിരുന്നു
ആരും കാണാതെ
ഈ മോണിട്ടറി നുള്ളിൽ
നുഴഞ്ഞു കയറി
ലോകം മുഴുവൻ
ഈ ഇടി  മിന്നലൊന്നു
കാര്ന്നു തിന്നെങ്കിൽ
ഈ യാന്ത്രികതയിൽ നിന്നും
 എന്നെ പൊട്ടി ച്ചെറിഞ്ഞു
കടലേ  ഞാൻ നിന്നിൽ ലയിച്ചേനെ
 ഒഴുകി ഒഴുകി
 എന്റെ മഴക്കാലങ്ങളെ
ഓടിട്ട ആ പഴയ
ഓർമകളിൽ ചെന്ന് ചേര്ക്കൂ
പുൽക്കൊടി ത്തുമ്പിലെ
നേർത്ത മഞ്ഞു തുള്ളിയെ
വീണ്ടുമെന്റെ
കണ്ണിലുറ്റിക്കാൻ തിരികെ
തരൂ ....
ഓല മേഞ്ഞ വിദ്യാലയ
വീചികളിൽ
നനഞ്ഞൊലിച്ചിരിക്കാൻ
എനിക്കിനിയും ഇടം തരൂ
അതല്ലെങ്കിൽ നിന്റെ
തിരയിളക്കത്തിൽ
ഈ മഴക്കാലത്തെ
നുണഞ്ഞു നുണഞൊ ന്ന്
ഇല്ലാതാവാനെങ്കിലും എന്റെ
കടലേ നീയെന്നെ
കൂട്ടു വിളിക്കൂ

നിശ്ശബ്ദത

നിശ്ശബ്ദതകളെ എനിക്കിഷ് ടമാണ് 
നിനക്കും എനിക്കും ഇടയിലെ  
ശ്വാസ ഗതികളിൽ 
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച 
നിശ്ശബ്ദതകൾ 
ഒരു വേലിയേറ്റം 
പോലെ നിന്റെ 
സമ ചതുരങ്ങളിൽ നിന്നും 
കോണ് നഷ്ടപ്പെട്ട 
ത്രികോണ മായി 
നിന്റെ ഇഷ്ടങ്ങളുടെ 
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ  
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം 
കാരണം നീ എന്റെ 
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്‌

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

എന്റെ കവിത

തട്ടി മാറ്റി കളഞ്ഞീടുകെന്‍
പകല്‍ മിന്നി കൊള്ളിയാല്‍
വീശുന്ന നഷ്ട ദു:ഖങ്ങളെ
വെട്ടിയരിഞ്ഞ വഴിപ്പാടില്‍
മൂകമായ് ഞെട്ടറ്റു
വീഴുന്ന തോട്ടാവാടിയെ.. 
ഉത്തരം ചൊല്ലാന്‍
മടിച്ചൊന്നു നില്‍ക്കവേ
പതറുന്ന വാക്കിലെ
പഴയൊരാ പ്രണയത്തെ
വിരല്‍ ഞൊടിച്ചീടുന്നു
ഓര്‍മ്മകള്‍ വീണ്ടും വിശപ്പിന്റെ
ഉച്ചിയിലെന്ന പോല്‍
വിരളം വിദുരം
ഉറയ്ക്കാത്ത വാക്കിനെ
തൂലിക തുമ്പില്‍
പിടിച്ചൊന്നു കേട്ടവേ
കേ ഴുന്നതെന്നോട്
കെട്ടിടല്ലേ കണ്ണു മൂടിടല്ലേ
കാറ്റു തൊട്ടൊന്നു
പൊട്ടി പറന്നിടട്ടെ
പട്ടമായിടട്ടെ
തൂലിക വീണു
പിടഞ്ഞു പോയി
നിന്റെ രക്ത
ചുവപ്പിന്റെ നീറ്റു നോവില്‍
ആരോ അരിഞ്ഞ
ചിറകുമായ് കവിതേ
നീ വീണ്ടുമെന്‍ മുന്നില്‍
പിടഞ്ഞു വീഴേ
 വയ്യെനിക്കിനിയും
പഴയ പൂമ്പാറ്റയായ്‌
നിന്നെ പറത്തി പറഞ്ഞയക്കാന്‍...
 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാപ്പ്...


കാഴ്ചയ്ക്കപ്പുറം തേടി
കാഴ്ച നഷ്ടപ്പെട്ട
വേരുടലുകള്‍..
മുറിപ്പാടില്‍ നിന്നും
പിച്ചിയെടുത്ത
ആണ്‍ നോട്ടങ്ങള്‍..
വിഷാദം,വിരഹം
ഇതൊക്കെയാണ്
പെണ്ണെ നിന്റെ നിഘണ്ടുവില്‍
ഇനി ബാക്കി
പൊരുതുക  ചിലപ്പോള്‍
നിനക്കും കിട്ടിയേക്കാം
ഒരു കിളിക്കൂടിന്റെ
വാത്സല്യം..
അല്ലെങ്കില്‍
ഗരുഡന്‍ ബാക്കി വച്ച
ഒരു മാംസ
പിണ്ടമായ് ഭൂമിയില്‍
അഴുകുമ്പോള്‍
അല്പമൊരു
നിര്‍വൃതി...
മാപ്പ് മാത്രമേ 
ചോദിയ്ക്കാന്‍ 
എനിക്ക് ബാക്കിയുള്ളൂ.
 (എന്റെ സഹോദരിക്ക് :"സൂര്യനെല്ലിയിലെ പേരറിയാത്ത പെണ്‍കുട്ടിക്ക്")

2013, ജനുവരി 7, തിങ്കളാഴ്‌ച

പിരിക വയ്യ നിന്‍ പ്രണയത്തെ...

നിന്റെ കനവുകള്‍
നിറച്ച പഴയ
പുസ്തക താളില്‍ നിന്നും
ഇന്നലെ എനിക്കൊരു
മയില്‍‌പ്പീലി കിട്ടി
പ്രണയം വറ്റി വാക്കുകള്‍
മുറിഞ്ഞു എന്റെ
ഹൃദയത്തിന്റെ നീരൊലിപ്പില്‌
നിന്നും അടര്‍ന്നുപോയ
പഴയ മയില്‍ പ്പീലി വര്‍ണം
ആകാശം കാണാതെ
കാത്തു കാത്തു വച്ച്
ഒടുവില്‍ കാണാതെ പോയ
പ്രണയം
ചത്ത കണ്ണുകള്‍
കൊണ്ട് അതെന്നെ ഉറ്റു
നോക്കുന്നു.
നിന്റെ പ്രണയത്തെ
പറിച്ചു മാറ്റാന്‍
കാരണങ്ങള്‍ തിരഞ്ഞു
തിരഞ്ഞു തിരക്കില്‍
ബാക്കിയായ വളപൊട്ടുകള്‍
ഇന്നലെ വീണ്ടും
നാളെയായ് വന്നെങ്കില്‍
ഒരിക്കല്‍ കൂടി
നിന്‍ പ്രണയത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നേനെ
പിരിക  വയ്യ നിന്‍ പ്രണയത്തെ
മരണം തൊട്ടു വിളിക്കും വരെയും..