2011, ജൂലൈ 4, തിങ്കളാഴ്‌ച

ഇങ്ങനെയും ഒരു ബാല്യം...



ഏതോ മഴയില്‍ അടര്‍ന്നു വീണ
ചെമ്പക പൂവിന്റെ ഇതളുകള്‍...
മഴ അവശേഷിപ്പിച്ച ജല കണികകള്‍...
ഇതൊന്നും കാണാന്‍ സമയമില്ലാതെ,
മഴമാപിനിയുടെ മുന്നില്‍
കുത്തിയിരിക്കുകയായിരുന്നു അവള്‍...
വാക്കുകള്‍ തിന്നു തിന്നു തടിച്ച സരീരവുമായി,
പുസ്തകങ്ങള്‍ അവളെ നോക്കി പല്ലിളിച്ചു...
ഒരു കടലാസ് തോണി സ്വപ്നങ്ങളില്‍,
പതിയെ തുഴഞ്ഞിരങ്ങാന്‍ തുടങ്ങുമ്പോഴാണ്,
ഗണിതത്തിന്റെ ചുരല്പ്പഴന്ഗലുമായി,
അയാള്‍ വന്നു കേറിയത്...
ഹരണവും ഗുണിതവുമായി ഒരുവിധം,
മല്ലിട്ട് തീര്‍ത്തപ്പോഴേക്കും,
മഴ അതിന്റെ പാട്ടിനു പോയി...
ഇറവെള്ളം കാത്തു കാത്തിരുന്ന്,
വിരസത ശ്വാസം മുട്ടിയപ്പോള്‍,
കടലാസ് തോണി ചവറ്റു കുട്ടയിലേക്ക്,
അമ്മയുടെ ചൂലിന്‍ തുമ്പിനൊപ്പം ഒളിച്ചോടി...
നിറങ്ങളില്ലാത്ത ലോകത്ത്,
പാഠ പുസ്തകങ്ങളിലെവിടെയോ,
അവള്‍ വീണ്ടും വായിച്ചു തുടങ്ങി 
നഷ്ടപ്പെട്ട ബാല്യത്തിന്റെ കഥ,
സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
എന്നതറിയാതെ.. !!!!!!!!

2 അഭിപ്രായങ്ങൾ: