2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു ഭ്രൂണത്തിന്‍ വേദന...

ഒരു ബീജത്തിന്റെ വിളിപ്പാടകലെ,
ഏതോ സ്നേഹ നിമിഷത്തില്‍,
എന്നമ്മ തന്‍ ഉദരത്തില്‍,
ഒരു ചെറു ജീവനായ് പിറന്നു ഞാന്‍!
മുള പൊട്ടിയ കൈ കാലുകളില്‍ ,
എന്നമ്മ തന്‍ ഗര്‍ഭ പാത്രത്തെ,
പ്പതിയെ തലോടി ഞാന്‍ !
ഉറങ്ങട്ടെ ഞാന്‍ അല്‍പ നേരം ,
ഈ നനുത്ത വെന്‍ മെത്തയില്‍,
എന്നമ്മ തന്‍ മാതൃത്വത്തില്‍!
വളര്‍ന്നു പോകുന്നു ഞാന്‍
ഓരോ നാളിലും സബ്ദങ്ങള്‍,നാദങ്ങള്‍
തിരിച്ചരിന്ജീടുന്നു ഞാന്‍..
വെളിയെ വന്നെന്നമ്മ തന്‍
മുലപ്പാലുന്നുവാന്‍ ഒരു നേര്‍ത്ത
മോഹമെന്‍ ,പിഞ്ചു
ഹൃദയത്തില്‍ തുടിച്ചുവോ..?
പുറത്തു കേള്‍ക്കുന്നു കോലാഹലം
അതെന്നച്ഛ്നാണെന്നറിയുന്നു ഞാന്‍ !
തിടുക്കമായെന്‍ അച്ഛനെ ഒരു നോക്കു കാണുവാന്‍,
തിടുക്കം കൂട്ടാതെ പതുക്കെ പിറക്കണം !
ആശുപത്രി വരാന്തയിലാണമ്മ ,
എന്നെയും പേറിക്കൊന്ടെന്തോ നിനയ്ക്കുന്നു..
നേര്‍ത്ത രശ്മികള്‍ പതിപ്പിച്ചാരോ
കണ്ടെത്തി ഞാനൊരു പെന്കുഞ്ഞെന്നു!
കേള്‍ക്കുന്നു നെടുവീര്‍പ്പുകള്‍!
നീളുന്നു കൊടിലുകള്‍ !
കൊത്തി വലിക്കുന്നു കഴുകന്മാര്‍,
എന്‍ പിഞ്ചു പൊക്കിള്‍ കൊടിയെ..
വേര്‍പെട്ടു പോവുന്നു ഞാന്‍
എന്നമ്മയില്‍ നിന്നും !
പിടയുന്നു എന്‍ ഹൃദയം ,
കൊടിലുകള്‍ തന്‍ അമര്‍ഷാഗ്നിയില്‍!
ഉടയുന്നു തരളമാം പിഞ്ചു
കൈകളും കാല്‍കളും!
വേദനിക്കുന്നമ്മേ എന്‍ ഹൃദയം
വിലപിച്ചു..!
നോവിക്കല്ലേ ഞാന്‍ പിറന്നെന്ന
കുറ്റത്തിനായ് ...!
ജീവിച്ചിടട്ടെ ഞാനും ആ
വെളിച്ചത്തിന്‍ ലോകത്തിലായ്...!
പെണ്ണായ് ഞാന്‍ പിറന്നതെന്‍ കുറ്റമാണോ ?
എന്നമ്മയും ഒരു സ്ത്രീ തന്നെയല്ലേ..?
എന്നച്ഛനും പിറന്നതൊരു
ഗര്‍ഭ പാത്രത്തില്‍ തന്നെയല്ലേ..?
കേട്ടില്ലാരുമെന്‍ രോദനം
കേള്‍വി ശക്തി നശിച്ചോരീ സമൂഹത്തില്‍ !
ചിറകു കരിഞ്ഞൊരു ഈയാം
പാറ്റയായ് പറക്കട്ടെ ..!
പിറവിയെ ശപിച്ചു കൊണ്ട്
അകലട്ടെ എന്‍ ജന്മവും !
പെണ്ണായ് പിറക്കാതിരിക്കട്ടെ
ഇനിയൊരു കാലവും







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ