2012, ഡിസംബർ 17, തിങ്കളാഴ്‌ച

പൈങ്കിളികള്‍

 വേട്ടക്കാരന്‍ :
 
നിന്റെ കവിതകള്‍
വെറും പൈങ്കിളികളാണ്...
വിഭ്രാന്തികള്‍ .... 
ജല്പനകള്‍ ..
അടച്ചു പൂട്ടി ചവറ്റു
കുട്ടയിലെറിയൂ ഈ ഭ്രാന്തുകള്‍...
***************************
ഞാന്‍ :
 
എന്തായാലും കിളിയല്ലേ
അതിനെ സ്വതന്ത്രമായി
പറക്കാന്‍ വിടുക
എന്റെ കൊച്ചു
പൈങ്കിളികള്‍
അവയെ നിന്റെ
കമ്പി വലയത്തില്‍
അടച്ചു പൂട്ടാതിരിക്കുക..
അവ പലപ്പോഴും
പറയാതെ പോയ
എന്റെ ദീര്‍ഘ നിശ്വാസങ്ങളാണ്
കുഞ്ഞു നൊമ്പരങ്ങളാണ്
വികലമായ സ്വപ്നങ്ങളാണ്
********************* 
നേരംപോക്ക് :
 
എന്റെ പൈങ്കിളികളെ
ഞാന്‍ പറത്തി വിടുകയാണ്
എനിക്ക് പലപ്പോഴും
അന്യമായ ഈ ആകാശത്തില്‍ ..
എനിക്ക് അപരിചിതമായ
വഴികളില്‍.
ചിറക് തളര്‍ന്നു തളര്‍ന്നു
മറ്റൊരു വേട്ടക്കാരന് മുന്നില്‍
വീഴും വരേയ്ക്കും

4 അഭിപ്രായങ്ങൾ: