2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

നീയൊന്നു വന്നെങ്കില്‍...

പഴയ പുസ്തക താളിലേക്കെത്തുവാന്‍
ഒരു മയില്‍പ്പീലി തന്‍
ദൂരങ്ങള്‍ താണ്ടണം..
ഒരു കുടന്ന കണിക്കൊന്ന
മലരുമായ് പഴയൊരാ
വിഷുവെന്‍ ഓര്‍മയില്‍
പെയ്യണം...
പ്രണയമെന്തെന്നു ചൊല്ലവേ
നീയന്നു മധുരമായ്
നല്‍കിയ നെല്ലിക്കയോര്‍ക്കണം
ഇരുളു മാഞ്ഞ വഴിയിലൂടെങ്ങു നീ
ധൃതി പിടിച്ചു കടന്നു പോയ്‌
ബാല്യമേ...?
വഴി തിരഞ്ഞു ഞാന്‍ വന്നതോ
വഴി തെറ്റി നിന്നൊരാ
കൌമാര മുറ്റത്ത്..
വില പിടിച്ചൊരാ ഓര്‍മ
തന്‍ പുസ്തകം
ഹൃദയ സ്പന്ധമായ്
ചേര്‍ത്തു വച്ചന്നു ഞാന്‍
മുതു മുത്തി മല തന്റെ
ഉച്ചിയില്‍ നിന്നൊരു
മല വെള്ള പാച്ചില്‍ പോല്‍
വന്നെന്റെ ഓര്‍മ്മകള്‍..
പിടയുവതെന്തിനെന്‍ 
ഉള്‍ത്തടം ഇന്നൊരാ പഴയ
ബാല്യത്തിന്റെ മധുര സ്മരണയില്‍...
കനവുണ്ട് കണ്ണീരിന്‍
ഉറവുണ്ടിറവെള്ള പാച്ചിലായ്
കടലാസു തോണി
തന്‍ നിറമുണ്ട്..
ചോണന്റെ കുഞ്ഞ് 
കൊട്ടാരമുണ്ടപ്പുറത്ത  
യലത്തെ വീട്ടിലെ
അമ്മിണിപ്പശുവുണ്ട്  
കുമ്പള പ്പൂവിനാല്‍
തീര്‍ത്തൊരോണക്കളം
കുമ്മിയടിക്കുവാന്‍
കൂട്ടുകാരേറെയും ..
പെറ്റു പെരുകുന്ന
പുളിയനുറുംപിന്റെ
പട്ടാള മാര്‍ച്ചിന്നു
സലുട്ട് നല്‍കീടണം
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍
നിന്നൊരു മുത്തശ്ശിയണ്ണാന്‍
 ചിലയ്ക്കുന്ന നിനവുണ്ട്..
മഞ്ചാടി പൂക്കുന്ന
തൊടിയിലേക്കെത്തുവാന്‍
ഒരു കൊടിത്തൂവ തന്‍ 
ചൊറിയുന്ന മറവുണ്ട്...
വഴു വഴുപ്പുള്ള 
കുളത്തിന്‍ കരയിലായ്
പരലുകള്‍ നീന്തി
തുടിക്കുന്ന സുഖമുണ്ട്...
ഇനിയുമെന്നെന്കിലുമെന്
ജീവിത തോണിയില്‍
ബാല്യമേ നീയൊന്നു
വന്നടിഞ്ഞീടുമോ..
വെറുതെ മോഹിക്കയാണ് ഞാന്‍
വെറുതെ,വെറുതെ
ബാല്യമേ നീയൊന്നു  
വന്നെങ്കില്‍...

2 അഭിപ്രായങ്ങൾ: