2011, ജൂൺ 24, വെള്ളിയാഴ്‌ച

നിഴല്‍.....

ഗദ്ഗദം നിഴല്വെയിലിനെ പിന്തുടര്ന്നു ..
ഇരുട്ട് വീണ പാതകളില്നിന്നും,
നേര്ത്ത നീഹാരത്തിന്റെ അവസാനതുള്ളികള്‍ 
നിഴലിന്റെ ഹൃദയത്തിലേക്ക് 
അടര്ന്നു വീണു...
പീത വര്ണം മറന്നു പോയ സൂര്യകാന്തികള്‍ 
നിഴലിനെ നോക്കി കൊഞ്ഞനം കുത്തി...
ചടുലത നിറഞ്ഞ താളങ്ങളില് നിന്നും
ചോര പൊടിഞ്ഞ മുറിപ്പാടുകളില്നിന്നും,
വിരസമായ വേദനയുടെ പാഥേയം,
അവളുടെ വിശപ്പിനെ ശമിപ്പിക്കനായ് ,
വിഫലം ശ്രമിച്ചു കൊണ്ടിരുന്നു...
ഒടുവില്ഒന്നുമറിയാതെ സ്വയം
രാത്രിയുടെ മറവിലേക്ക് എരിഞ്ഞടങ്ങുംപോഴും
പുതിയൊരു പ്രഭാതത്തിന്റെ,
മീവല്പക്ഷികള്‍ തൂവലുകള്‍ കുടഞ്ഞു 
ഉയിര്തെഴുന്നെല്‍ക്കുംപോഴും നിഴല്‍,
വെള്ള കീറിയ ആകാശത്തിനു കീഴെ ഒന്നുമറിയാതെ
മറ്റൊരു ഉദയതിനെ തേടുകയായിരുന്നു...

2011, ജൂൺ 18, ശനിയാഴ്‌ച

മയില്‍‌പ്പീലി...



 


പഴയ പുസ്തകങ്ങള്‍ തൂക്കി വില്‍ക്കുകയായിരുന്നു അയാള്‍...യാദൃശ്ചികമായാണ് ആ മയില്‍‌പീലി അതിനിടയില്‍ നിന്നും കൊഴിഞ്ഞു വീണത്...ആദ്യ പ്രണയത്തിന്റെ സ്മാരകം..ആകാശം കാണാതെ പെറ്റു പെരുകാന്‍ വേണ്ടി ബാല്യം ഒളിപ്പിച്ചു വച്ച സമ്മാനം..
                    "നിങ്ങളിതെന്തോര്തോണ്ട് നിക്ക്യ മനുക്ഷ്യ?മയില്‍പ്പീലിയും പിടിച്ചു സ്വപ്നം കണ്ടോണ്ടു നിക്കുഅണോ...വേഗം അയാളെ പറഞ്ഞു വിടാന്‍ നോക്ക് "അല്ലെങ്കിലും ഈ മയില്‍പീലിയുടെ വില അവള്‍ക്കെങ്ങനെ മനസിലാവാന്‍..?ആദ്യമായി നനഞ്ഞിറങ്ങുന്ന ഓലപ്പുരയുടെ കീഴില്‍ തനിക്കീ മയില്‍‌പ്പീലി  സമ്മാനിച്ച പൂച്ച കണ്ണുള്ള സൌദാമിനിയെ ഇവള്‍ക്കെങ്ങനെ അറിയാന്‍.
      തന്റെ പ്രിയപ്പെട്ട പഴയ കളിത്തോഴി. എട്ടാം ക്ലാസ് കഴിഞ്ഞ്  അവള്‍ പിന്നീട് സ്കൂളിലേക്ക് വന്നില്ല..ആരോ പറഞ്ഞറിഞ്ഞു അവളുടെ കല്യാണംകഴിഞ്ഞ്ഞ്ഞെന്നു...അന്ന് തോന്നിയ ആ നേര്‍ത്ത ദുഃഖം അതായിരുന്നു പ്രണയം എന്ന് പിന്നീട് എപ്പോഴോ കാലം അയാളെ പഠിപ്പിച്ചു ....വളര്‍ന്നപ്പോള്‍ മറ്റു കളിക്കുട്ടുകാരെ പോലെ സൌദാമിനിയും വെറുംഓര്‍മ്മചിത്രം മാത്രമായി..എങ്കിലും പിന്നീട്  മനസ്സില്‍ പ്രണയം എന്തെന്നറിഞ്ഞ കുറേ നാളുകളില്‍ എവിടെയോ ഈ നേര്‍ത്ത മയില്‍പ്പീലിക്കൊപ്പം ആ പൂച്ചകന്നുകളും അയാള്‍ സൂക്ഷിച്ചു..പെറ്റു പെരുകാത്ത ഓര്‍മകളില്‍ മഴവില്ലിന്റെ വര്‍ണം തീര്‍ത്ത് മറ്റൊരു മയില്‍‌പ്പീലി പോലെ ആകാശം കാണാതെ ആ പ്രണയവും..!
        " അച്ഛാ ഈ മയില്‍‌പ്പീലി നിക്ക് തരുഒ?.."അഞ്ചു വയസ്സുള്ള മകളുടെ സബ്ദം അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.."വീണ്ടും മറ്റൊരു പുസ്തക താളിലേക്കും മറ്റൊരു  ബാല്യത്തിന്റെ ചപലതയിലെക്കും ആ മയില്‍‌പ്പീലി യാത്ര തുടര്‍ന്നു

2011, ജൂൺ 11, ശനിയാഴ്‌ച

മരണം


  മരണം ഒരു കള്ളനെ പോലെ അയാളുടെ വീടിന്റെ,അടുക്കള വാതില്‍ തുറന്ന് അകത്തു കയറി..ആരെയാണ് ഞാന്‍ ഇന്ന് കൊണ്ട് പോകേണ്ടത്..?മരണം ചിന്തിച്ചു...
അവള്‍ അയാള്‍ക്കായി ചായ ഉണ്ടാക്കുന്ന തിരക്കിലാണ്..മരണം അവളെ ശ്രദ്ധിച്ചു.അവളുടെ സാരി മുഷിഞ്ഞു വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു"ആര്‍ക്കും ന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലല്ലോ..വൈകുന്നേരം ഒരു സിനിമക്ക് കൊണ്ട് പോവാന്‍ പറഞ്ഞിട്ട് എത്ര ദിവസായി..അതിനെങ്ങനെയാ നേരത്തെ ഒന്ന് വന്നാലല്ലേ ഓഫീസിന്ന്‍"അവള്‍ പിറുപിറുത്തു ... അവള്‍ക്കു മരണത്തെ ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല...കാരണം അടുപ്പിലിരിക്കുന്ന ദോശ ചിലപ്പോള്‍ കരിഞ്ഞു പോകും..മരണം വീടിന്റെ ഇടനാഴിയിലൂടെ പതുക്കെ ഉള്ളിലേക്ക് നടന്നു..അവിടെ അയാളുടെ വയസ്സായ അച്ഛന്‍ കൊക്കി കുരച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
                    പൂജാമുറിയുടെ മുന്നിലുള്ള ഗോവണിയുടെ കീഴെ ഇരുന്ന് അയാളുടെ മകന്‍ ഹോം വര്‍ക്കുകള്‍ ചെയ്യുന്നു..മരണം പതുക്കെ ഉമ്മറ തിന്നയിലേക്ക് നടന്നു..അയാള്‍ അവിടെയിരുന്നു ദിനപത്രത്തിലെ ഓരോ അക്ഷരങ്ങളെയും എണ്ണി പെറുക്കുന്നുണ്ടായിരുന്നു...
"അതേയ് വരുമ്പോ ഇത്തിരി നല്ലെണ്ണ വാങ്ങീട്ടു വരണം..കൊറച്ചു പീട്യേ സാദനങ്ങളും.."അവള്‍ അടുക്കളയില്‍ നിന്നും ശബ്ദിച്ചു..മരണം പതുക്കെ ഉമ്മറത്തെ ചുവരില്‍ ചാരി അയാള്‍ പുറപ്പെടുന്നതും കാത്ത് നിന്നു..മണി ഒന്‍പതായി..
                  അലക്കി തേച്ച ഷര്‍ട്ടും പാന്റ്സുമിട്ട് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.."അതേയ് നല്ലെണ്ണടെ കാര്യം മറക്കല്ലേ ട്ടോ..അടുക്കളേല്‍ ഒരു തുള്ളി ഇല്ല..അവള്‍ ഓടി വന്നു പറഞ്ഞു.."
       "നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേ പുറത്തിക്കിറങ്ങുമ്പോ പിന്നീന്ന് വിളിക്കല്ലെന്നു..."അയാള്‍ അവളെ ശാസിച്ചു..മരണം ഒരു ചെറു പുഞ്ചിരിയോടെ അയാളെ പിന്തുടര്‍ന്നു..
********************************
               അലക്കാനുള്ള തുണികളുമായി കുളിമുറിയിലേക്ക് നടക്കുമ്പോഴാണ് അവള്‍ ഒരു വണ്ടിയുടെ ശബ്ദം കേട്ടത്..
"ആരാ ഇപ്പൊ  ഈ നേരത്ത്..ഒരു പണിയെടുക്കാന്‍ സമ്മതിക്കില്ല ആരും ന്നെ.."പ്രാകിക്കൊണ്ട് അവള്‍ വാതില്‍ തുറന്നു..
*********************************
അവളുടെ നെറ്റിയിലെ കുംകുമം ആരോ തുടച്ചു മാറ്റി..താലി
ചരട് അഴിച്ചെടുത്തു..അവള്‍ ഒന്നും അറിഞ്ഞില്ല..അപ്പോഴും അബോധമായി അവള്‍ എന്തെല്ലാമോ   പിറുപിറുത്തു   കൊണ്ടേയിരുന്നു...

2011, ജൂൺ 9, വ്യാഴാഴ്‌ച

ദൈവങ്ങള്‍..



അവന്‍ എന്നെയും ഞാന്‍ അവനെയും സ്നേഹിച്ചു..
പക്ഷെ ഞങ്ങളുടെ പ്രണയത്തെ അവര്‍ ദൈവങ്ങളുടെ 
പേരില്‍ പുച്ചിച്ചു..
അവരെ നമ്മള്‍ മാന്യന്മാര്‍ എന്ന് വിളിച്ചു..
അവസാനം ദൈവങ്ങള്‍ പോലും ഞങ്ങളെ കൈവിട്ടു..
കാരണം അവന്റെയും എന്റെയും ദൈവങ്ങള്‍ക്കിടയില്‍ 
സമൂഹം കരിങ്കല്‍ മതിലുകള്‍ കേട്ടിതീര്‍ത്തു..
ഹിന്ദുവും മുസല്‍മാനും എന്ന മതിലുകള്‍ക്കപ്പുരവും,
ഇപ്പുറവും നിന്ന് എന്നിട്ടും ഞങ്ങള്‍ നിസബ്ദമായി പ്രണയിച്ചു...
അപ്പോള്‍ അവര്‍ ഞങ്ങളെ ഒറ്റപെടുത്തി..
മുനയുള്ള വാക്കുകള്‍ എന്ന കൂര്‍ത്ത കല്ലുകള്‍ 
അവര്‍ ഞങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു...
ആ മുറിവില്‍ നിന്നുള്ള ചോര പോലും ഞങ്ങളുടെ 
പ്രണയത്തെ തകര്‍ത്തില്ല...
ഒടുവില്‍ രക്തം വാര്‍ന്നു വാര്‍ന്നു ഞങ്ങള്‍ 
ദൈവതിനടുത്തെക്ക് യാത്രയായി..
അവിടെ പക്ഷെ ഞങ്ങള്‍ മതിലുകള്‍ കണ്ടില്ല..
കൂര്‍ത്ത മുനയുള്ള കല്ലുകള്‍ കണ്ടില്ല..
ഞങ്ങള്‍ ദൈവത്തോട് ചോദിച്ചു..
എന്തിനു ഭൂമിയില്‍ പ്രണയം സൃക്ഷ്ടിച്ചു? അല്ലെങ്കില്‍ 
എന്തിനു ഭുമിയില്‍ മതങ്ങളെ സൃക്ഷ്ടിച്ചു..?അതുമല്ലെങ്കില്‍
എന്തിനു അവനെയും എന്നെയും സൃക്ഷ്ടിച്ചു..?
ദൈവത്തിനു ഉത്തരം ഉണ്ടായിരുന്നില്ല...

2011, ജൂൺ 7, ചൊവ്വാഴ്ച

ഒരു നിമിഷം ചിന്തിക്കൂ...



( 12-5-11 ലെ മാതൃഭൂമി ദിനപത്രത്തിലെ വാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയത് )


കയ്യിലിരുന്ന കടലാസു കഷ്ണങ്ങള്‍ അടുക്കി പെറുക്കുംമ്പോഴാണ് ചാക്കുക‍ള്‍ മറ കെട്ടിയ ആ ഒറ്റ മുറിക്കുള്ളില്‍ നിന്നും ഉമ്മയുടെ വിളി കേട്ടത്.."സൈനബാ മോളെ സൂക്ഷിച്ചു പോണേ" ..വിശപ്പറിയാതിരിക്കാന്‍ കീറിയ പാവാട ഒന്ന് കുടി മുറുക്കി കെട്ടി ഉമ്മയോട് യാത്ര പറഞ്ഞിറങ്ങുംമ്പോള്‍ ആ മാതാവിന്റെ കണ്ണിലെവിടെയോ ഊര്‍ന്നിറങ്ങിയ ചുടുനീര്‍ അവളുടെ


ഹൃദയത്തില്‍ ഒരു പൊള്ളലായി മാറുന്നുണ്ടായിരുന്നു..


എങ്കിലും ആലോചിച്ചു നില്ക്കാന്‍ അവള്‍ക്കു സമയമില്ലായിരുന്നു..ടൌനിലെക്കുള്ള ആദ്യത്തെ ബസ്‌ പിടിക്കണം..എങ്കിലേ രാവിലെ നേരത്ത് എത്തുന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതം വരച്ച കടലാസു ചിന്തുകള്‍ നീട്ടാനാവൂ..ആരൊക്കെയോ നല്‍കുന്ന ഒരു രൂപയുടെയും അമ്പതു പൈസയുടെയും നാണയങ്ങള്‍ പെറുക്കി കൂടി വേണം അവള്‍ക്കും ഉമ്മക്കും കഞ്ഞി കുടിക്കാന്‍...ഉമ്മയുടെ അസുഖം ഈയിടെ ആയി വല്ലാതെ മൂര്ച്ചിച്ചിരിക്കുന്നു..മരുന്നിനു എണ്‍പത് രൂപയാകുമെന്നാണ് കടയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്..


ബസ്‌ ഇറങ്ങി സ്ടാന്റിലെ യാത്രക്കാര്‍ക്ക് മുന്നില്‍ അവള്‍ കടലാസു കഷ്ണങ്ങള്‍ നീട്ടി..ചിലര്‍ അവജ്ഞയോടെ ഒഴിഞ്ഞു മാറി.,മറ്റു ചിലര്‍ അത് വാങ്ങി വായിച്ച്‌അത് പോലെ തിരിച്ചു നല്‍കി..ആരൊക്കെയോ ചില നാണയത്തുട്ടുകള്‍ അവള്‍ക്കു നേരെ വലിച്ചെറിഞ്ഞു..


നേരം ഉച്ച തിരിഞ്ഞു..കണ്ണുകളില്‍ ഇരുട്ട് കയറുന്നു..തെരുവോരത്തെ ടാപ്പില്‍ നിന്നും തന്റെ മെലിഞ്ഞു ഒട്ടിയ കൈകള്‍ നീട്ടി അവള്‍ ഇത്തിരി വെള്ളം കുടിച്ചു..വഴിയേ പോയ ഒരു മധ്യവയസ്കന്‍ ആ കാഴ്ച കണ്ട്അവളുടെ അടുത്തേക്ക് വന്നു..അവളോട്‌ വിവരങ്ങള്‍ ആരാഞ്ഞ്അയാള്‍ തന്റെ മടിക്കുത്തില്‍ നിന്നും ഒരു പുതിയ നൂറു രൂപ നോട്ട് എടുത്തു അവള്‍ക്കു നേരെ നീട്ടി.. ഒരുപാടു നാളുകള്‍ക്ക് ശേഷം മുഷിഞ്ഞു നാറിയ ആ തട്ടത്തിനുള്ളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ..


ഇന്ന് ഇനി മടങ്ങാം ..ഉമ്മയ്ക്ക് മരുന്ന് വാങ്ങണം,ഇന്നെങ്കിലും വയറു നിറച്ചു ചോറ് കൊടുക്കണം..ആ ഇരുപത്തൊന്നുകാരിയുടെ മോഹങ്ങള്‍ അത്ര മാത്രമായിരുന്നു.. ബസ്‌ ഇറങ്ങി നടക്കുമ്പോള്‍ ചിന്തകള്‍ അവളെ അലോസരപ്പെടുത്തി..


വെയിലിന്റെ കാഠിന്യം അല്പമൊന്നു കുറഞ്ഞതായി അവള്‍ക്കു തോന്നി..അതോ അവളുടെ ചിന്തകള്‍ക്ക് മുന്നില്‍ വെയില്‍ പോലും നിഷ്പ്രഭമായോ..?


ആള്പെരുമാട്ടമില്ലാത്ത ആ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോഴാണ് കുറുകെ ആ ഓട്ടോറിക്ഷ വന്നത്..പിന്നെയൊന്നും അവള്‍ക്കു ഓര്‍മയില്ല..വേദനയില്‍ പുളഞ്ഞ രണ്ടു രാവുകളും പകലുകളും..


രക്തക്കറ പുരണ്ട അവളുടെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു..


മൂന്നു നാളുകള്‍ക്ക് ശേഷം രക്തത്തില്‍ കുളിച്ചു കിടന്ന വിവസ്ത്രയായ ഒരു പാവം പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിന്നും ആശുപത്രിയിലെത്തിച്ചു..


നഷ്ട്ടപ്പെട്ട ബോധം തിരിച്ചു കിട്ടുമ്പോഴും അവളുടെ ചുണ്ടുകള്‍ ഒരു വാക്ക് മാത്രമേ മന്ത്രിചിരുന്നുല്ലു..."ഞാന്‍ ന്ടുമ്മാക്ക് ഇനി എങ്ങനെ മരുന്ന് വാങ്ങും...?


ന്ടുമ്മ വിശക്കുന്നുന്നു പറയുമ്പോ ഞാനെന്താ ചെയ്യാ ?.."


സ്വപ്നങ്ങളില്‍ നിറം പകര്ത്തേണ്ട അവളുടെ കൌമാരവും യൌവ്വനവും കവര്ന്നെടുത്തവര്‍ ഒരു പക്ഷെ അവളുടെ ഈ ചോദ്യത്തിലെ വേദന എന്നെങ്കിലും അറിഞ്ഞിരിക്കുമോ..?അതോ അറിഞ്ഞിട്ടും തങ്ങളുടെ ദൌര്‍ബല്യംഗള്‍ക്കായ്‌ അവളെ ബലിയാടാക്കിയോ...?


വാര്‍ത്തകള്‍ക്ക് വേണ്ടി കഴുകന്മാരെപ്പോലെ അവള്‍ക്കു ചുറ്റും ചിറകിട്ടു പറക്കുന്ന രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും അവളെ കൊത്തിപ്പരക്കുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കുക..ഇതോ സാഹോദര്യം പുലരുന്ന നമ്മുടെ ഭാരതം..?ഇതോ മാധ്യമ ധര്‍മം..?ജീവിതത്തിലെ പുഞ്ചിരി എന്നന്നേക്കുമായി നഷ്ടപെട്ട അവളും നമ്മളുടെ സഹോദരിയല്ലേ...?അവളും നമ്മളില്‍ ഒരാളല്ലേ..?








2011, ജൂൺ 5, ഞായറാഴ്‌ച

പറയാന്‍ മറന്ന വാക്ക്...

പറയാന്‍ മറന്നു പോയ വാക്ക് ,
ഗതി കിട്ടാത്ത ആത്മാവിനെപ്പോലെ,
മനസ്സില്‍ അലഞ്ഞു നടന്നു..
പാലപ്പൂവിന്റെ മണമുള്ള യാത്രകള്‍..!
ഗദ്ഗദമായി വീണ്ടും പടവുകളിറങ്ങി,
അവ നടന്നു തുടങ്ങി..
മൗനം നേര്‍ത്ത ഹസ്ത ദാനങ്ങള്‍ നല്‍കി
കടന്നുപോയപ്പോള്‍ നിനക്ക് ..
നഷ്ടമായതെന്തായിരുന്നു..?
ചുവന്ന ചെമ്പരത്തികള്‍,
നിന്റെ മന്ത്ര കളത്തില്‍ ബാക്കിയായി..
ഒരിക്കലും വരാത്ത വിരുന്നുകാരനായ് 
നീ നിന്റെ വാക്കുകളെ മാറ്റി വച്ചു..
ഇറ വെള്ളത്തിലെവിടെയോ തുഴ വിട്ട്‌
 നീ കടന്നു പോകെ നിന്റെ 
കരിമഷി കണ്ണുകള്‍ കലങ്ങിയത് 
ആര്‍ക്കു വേണ്ടി?
മ്രതമാര്‍ന്ന പഴയൊരാ വാക്കിനു വേണ്ടിയോ...?
അതോ വഴിയറ്റ നിന്‍ വിരഹത്തെ ഓര്‍ത്തോ..?






2011, ജൂൺ 4, ശനിയാഴ്‌ച

നിറങ്ങള്‍

അവളുടെ കണ്ണുകള്‍ക്ക്‌ നീല നിറമായിരുന്നു..
അവസാന വാക്കിലെ അക്ഷരങ്ങളുടെ നീല 
ഞാന്‍ നീട്ടിയ ചെമ്പനീര്‍ പൂ തട്ടിതെറിപിച്ചു
അവള്‍ കടന്നു പോയി...
ഇതള്‍ കൊഴിഞ്ഞ വേദനയില്‍ എന്റെ ആത്മാവു
പിടയുന്നത് അവള്‍ കണ്ടിരിക്കുമോ?
അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുവോ?
ഇരുണ്ട ചാര നിറമുള്ള എന്‍റെ സ്വപ്നങ്ങളെ 
അവള്‍ക്കു വെറുപ്പായിരുന്നു....
കരിഞ്ഞു പോയ പുഷ്പത്തിന്റെ ചാര വര്‍ണം..!.
കാലം എന്‍റെ നിറങ്ങളെ മായ്ച്ചു കളഞ്ഞപ്പോഴും,
നീല നിറമുള്ള അനശ്വരത എന്നെ നോക്കി പരിഹസിച്ചു..
പക്ഷെ അവളുടെ പട്ടടയിലെവിടെയോ
എന്‍റെ ചാര വര്‍ണം അവള്‍ക്കായ്‌ തേങ്ങി...
അവള്‍ പോലുമറിയാതെ ...



മടക്കയാത്ര


             അവള്‍ നടന്നു..അര്‍ത്ഥമില്ലാത്ത ജീവിത്തിന്ടെ അര്‍ത്ഥ തലങ്ങള്‍ തേടി..പാലക്കാടന്‍ ചുരം കടന്നെത്തുന്ന തണുത്ത കാറ്റ്..കരിമ്പനക്കൂട്ടങ്ങ്ളിലെ യക്ഷിക്കഥകള്‍ അവളെ ഇന്നു ഭയപ്പെടുത്തുന്നില്ല..എന്തൊക്കെയോ മറന്നു വച്ച തിടുക്കത്തില്‍ കാലം അവളെ മുന്നോട്ടു നയിച്ചു..
             ബന്ധങ്ങളുടെ മുള്‍മുന അവളുടെ കാല്‍പാദങ്ങള്‍ കീറി മുറിച്ചു..വഴിയറിയാതെ ഉഴലുമ്പോലും അവള്‍ തളര്‍ന്നില്ല.ബാല്യം ഓര്‍മകള്‍ സമ്മാനിച്ച ഈ നാട്ടിലേക്കു ഇനിയൊരു മടക്കയാത്ര പ്രതീക്ഷിച്ചതല്ല..
                പക്ഷേ അവള്‍ക്കു വരേണ്ടി വന്നു.,,മുത്തശ്ശിയുടെ അസ്ഥിത്തറയും ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പക്കാവും ഓര്‍മ്മകളില്‍ തികട്ടുമ്പോള്‍ അവള്‍ക്ക് എങ്ങനെ സ്വസ്ഥ്മായി ഉറങ്ങാന്‍ കഴിയും...?
      അവള്‍ വന്നു...ഒടുവില്‍..മൂവാണ്ടന്‍ മാവിലെ അവസാന മാമ്പഴത്തിന്ടെ മധുരം തേടി.. മുതുക്കി കുന്നിലെ പൂമ്പാറ്റകളെ തേടി..
               പക്ഷേ അവളെ ആരും തിരിച്ചറിഞ്ഞില്ല..അവള്‍ക്കിപ്പോള്‍ മുട്ടോളമെത്തുന്ന മുടിയഴകില്ല..പട്ടു പാവാടയുടെ നിറഭംഗിയോ കിലുങ്ങുന്ന പാദസരത്തിന്ടെ കളമൊഴിയോ ഇല്ല...
       എങ്കിലും എന്നും അവള്‍ അവളായിരുന്നു..മൂടിവച്ച സ്വപ്നങ്ങളുടെ മാത്രം ഉടമയായ ആ പെണ്‍കുട്ടി.... 

അവസാന മഴ ...

അവളുടെ കണ്ണുനീര്ഇരുട്ടില്ആരെയോ തേടിക്കൊണ്ടിരുന്നു
വിജനമായ വഴിയിലെ ചിതലരിച്ച ഓര്മകള്
നിന്ടെ മിഴിക്കോണില്നീ തിരഞ്ഞത് എന്നെയായിരുന്നുവോ??
അതോ മരിച്ചിട്ടും മരിക്കാത്ത എന്ടെ പ്രണയത്തെയോ?
വെറുമൊരു വാഴ്വേമായം തീര്ത്ത് നീ കടന്നു പോയെങ്കിലും
അവിടെ പകച്ചു പോയത് ഞാന്ആയിരുന്നു
നിന്ടെ ഉടഞ്ഞു പോയ കുപ്പിവളച്ചില്ലുകള്
എനിക്കു മാത്രമായെങ്കിലെന്നു വീണ്ടും
വ്യഥാ ആശിച്ചു പൊകേ ശമനതാളമായ്
അവസാന മഴയും പെയ്തു തോരുന്നു....
വ്യര്ത്തമായ വ്യാമോഹത്തെ പഴിച്ച് ഞാന്
എന്നിലേക്കു മടങ്ങുന്നു....

ഹൃദയ തന്ത്രികള്‍

ജീവിത യഥാര്ത്യങ്ങളില്‍ കാലിടറുമ്പോള്‍ ,
ഓര്‍മ ചെപ്പിലെ അവസാന മുത്തും കൈ വിട്ടു പോകുമ്പോള്‍,
പ്രതീക്ഷകളുടെ സ്വര്‍ണ നൂലുകള്‍  നെയ്യുമ്പോള്‍ ,
മനസ്സില്‍ മഞ്ഞു തുള്ളിയുടെ നൈര്‍മല്യം പോലെ,
വേനലിലെ പുതു മഴ പോലെ ബാക്കിയായ എന്‍റെ സ്വപ്നങ്ങള്‍ക്ക്....